മടുപ്പിനെക്കുറിച്ചാർക്കും
ചിലനേരങ്ങളിൽ എഴുതിനോക്കാവുന്ന
ഒരു കവിതയുണ്ട്
ഒറ്റവരി
ഒരു വാക്കുതന്നെ മതിയാവും
ഉപമോൽപ്രേക്ഷരൂപകബിംബാദി
ചമൽക്കാരങ്ങൾ ഒന്നും വേണ്ട
അപ്പന്റെ, വീടിന്റെ, നാടിന്റെ, ജാതിയുടെ
വാൽവിലാസങ്ങൾ തീരെയും വേണ്ട
പറയിച്ചും, കേൾപ്പിച്ചും, എഴുതിച്ചും, വായിച്ചും
കേട്ടിടത്തൊക്കെ തിരിഞ്ഞുനോക്കിപ്പിച്ചും
പിറന്ന നാൾതൊട്ട് പിറകേ കൂടിയ
ആ ഒരു
നശിച്ച വാക്കിന്റെ പേര്
അത് മാത്രം മതി